തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം. കേരളത്തിൽ വ്യാപക പ്രേധിഷേധം

തിരുവനന്തപുരം: തുഷാര്‍ ഗാന്ധിയെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി നേതാക്കള്‍. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നല്‍കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു. ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നതെന്നും ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ നടപടിക്ക് നീതികരണമില്ലെന്ന് വി എം സുധീരന്‍ പറഞ്ഞു. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആര്‍ എസ് എസ്- ബി ജെ പി അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്നും എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിമര്‍ശിച്ചു.
STORY HIGHLIGHT:The incident that stopped Tushar Gandhi. Widespread public protest in Kerala
